Wednesday, July 27, 2011

ഇനിയും കൊഴിയാതെ ഒരില

പേറ്റുനോവറിയാതെ പ്രകൃതിയും
ഋതുസോദരന്മാരും
താലോലിച്ച തേന്മാവിന്‍ തൈ .

പൂത്തുകായ്ച്ചു
മേല്ക്കുരമേല്‍ ചാഞ്ഞ്
കുഞ്ഞിക്കിളികള്‍ക്ക് കൂടേകി,
കുട്ടികളെ ഊഞ്ഞാലാട്ടി ,
മാമ്പഴഗന്ധം ചുരത്തി
വളര്‍ന്നു പന്തലിച്ചു

ചാഞ്ഞചില്ലയെ
ഛെദിക്കാനെത്തിയ
വേടനോട് പരിഭവിച്ച് ,
ശിശിരവും ശരത്തും
കൂടെപ്പിറന്ന ഇലകള്‍ കൊണ്ടുപോയിട്ടും
ഒന്നുമാത്രം കൊഴിയാതെ നിന്നു !!

മണ്ണിലലിഞ്ഞ
കൂടെപ്പിറന്നോരുടെ
അരികിലെത്തി
മറ്റൊരു തൈന്മാവിന്‍തൈക്കൊരു
ഗുണമായി മാറുമെന്നു
സ്വാന്തനിക്കെ !!!

ഒരുനാള്‍ ,
ഭ്രാന്തുപിടിച്ചോരു മനുഷ്യന്‍
മാവിന്‍ തടി വെട്ടി
പട്ടുമെത്തവിരിക്കാനായി മുറിച്ചനേരം
ഇനിയും കൊഴിയാത്ത ഇല
മണ്ണില്‍പ്പതിച്ചു .

ഒരുനാള്‍ തണലേകിയ
മാവിന്‍പുറത്തേറി
സുഖനിദ്ര പ്രാപിച്ച മനുജന്‍
മറന്നുപോകിലും !
അവന്റെ ജീവിതചൂടില്‍
ഒറ്റയിലയുടെ തണല്‍പോലും
അന്യമാകുകയാണ് .

No comments:

Post a Comment