Sunday, August 7, 2011

ചാരുകസേര !!!

തറവാട്ടിലെ കാരണവര്‍
അവനുമേല്‍ ചാരിക്കിടന്നു
കൈകളില്‍ കാലുകള്‍ കയറ്റി
കോളാമ്പി ഏല്‍പ്പിച്ച കാലങ്ങള്‍ ...

ആറടിവസ്ത്രത്തില്‍
കോലുകളുടക്കി
നാല്‍ക്കാലില്‍ നിലയുറപ്പിച്ചു
കാരണവന്‍ ഞാനെന്ന മട്ടില്‍
വരാന്തകളിലവന്‍
ഞെളിഞ്ഞിരിക്കും ....

ആസനസ്ഥനാകുന്നോര്‍
ചാഞ്ഞ വസ്ത്രത്തിന്മേല്‍
വെറ്റിലമുറുക്കി
പഴംപുരാണമഴിച്ചിടും .

ദിനങ്ങള്‍ കഴിയവേ
ശോഷിച്ചശരീരത്തിലെ -
ഭാഗമറ്റു ഉപകാരമില്ലാത്ത
ശരീരത്തെ മച്ചിന്‍ പുറത്തിലേറ്റി
വാതിലടയ്ക്കും .

കാലങ്ങള്‍ മാറി ,

ഭാഗത്തിനായ്
അംഗംക്കുറിക്കുന്ന മക്കളെല്ലാം
ഓരോന്നോരോന്നായ്
കൊണ്ട് പോകവേ
അവനെ മാത്രം ശ്രദ്ധിച്ചില്ല !

ഒടുവില്‍ ,.

കാര്യസ്ഥന്‍
സ്വമേനി ചൂടുപിടിപ്പിക്കാന്‍
വിറകു കഷ്ണങ്ങളാക്കി മാറ്റവേ
കത്തിയമര്‍ന്നു
പുക നിറഭേദങ്ങളോടെ
ആകാശത്തുയര്‍ന്നു പറന്നു ....

സുഖത്തിനായി
ശരീരം നല്കിയൊടുവില്‍
സുഖത്തിനായതു
കത്തിയ്ക്കാനുമേകി ,

നാളെ മനുഷ്യദേഹം
കത്തിയെരിയുന്ന
പുകപടലത്തിന്‍ മീതെ
ചാരുകസേര തെളിയും ,

രണ്ടുകാലുമായി
ജീവനോടെയോ
നാലുകാലുമായി
ജീവനില്ലാഞ്ഞോ
എല്ലാമൊന്നു തന്നെയെന്നു
പതിയെ പറയും .

No comments:

Post a Comment