തോരാതെ പെയ്തൊരു മഴയില്‍
സ്വപനങ്ങള്‍ക്ക് നിറമേകി
കാത്തിരിക്കുമ്പോള്‍
കാര്‍മേഘങ്ങള്‍
പ്രണയാകാശത്തിനു വഴിമാറി !
ജീവിത സ്വപങ്ങള്‍ അന്ധകാര -
ഭൂമിയിൽ കേഴുമ്പോഴും
പ്രതീക്ഷയുടെ മുകുളങ്ങൾ
അവിടെ താരകമായി പൊട്ടിവിരിഞ്ഞു.
പ്രണയവസന്തത്തിന്
മഴയുടെ കുളിരും
മനസുകളുടെ സുഗന്ധവും പകർന്നു
ഒന്നായ നിമിഷങ്ങള്‍ !
ജീവിതവിഥീയില്‍
ഒന്നായി നടന്നകലുമ്പോള്‍.....
ആ നിർവൃതിയിൽ മറന്നുപോയ
ഭൂതവും ഭാവിയും നമ്മളെ
വർത്തമാനത്തിന്റെ കളിത്തോഴരാക്കി ....
നിര്‍ഭാഗ്യമെന്നോ വേര്‍പെടുത്തി,
ഭൂതകാലത്തിന്റെ ഓർമ്മകളിലിപ്പോൾ
വർത്തമാനത്തിന്റെ
വരണ്ട ആകാശത്തു നോക്കിയിരിയ്ക്കുന്ന
വേഴാമ്പലായി എന്നെ പ്രതിഷ്ടിച്ചപ്പോൾ
നിനച്ചിരുന്നില്ല
ഒരു ഭാഗ്യത്തിനിത്ര -
സൌന്ദര്യവും അർത്ഥവും ഏകി
നീ മഴയായ് മാത്രം പെയ്തിറങ്ങുമെന്ന് !
ഒടുവില്‍ നിന്റെ
ഉൾത്തുടികൊട്ട് അമർത്തി
തുള്ളിനൂലുകളുടെ മൂർദ്ധജവും വാരിക്കെട്ടി
യാത്ര ചൊല്ലി പിരിയുമ്പോള്‍
ഈറനാം കണ്ണിമകള്‍
പുതു സ്വപനത്തിന്‍ ചിറകേറി
കാത്തിരിപ്പിന്‍റെ നവാധ്യായം
കുറിച്ചീടുന്നു !
കാത്തിരിപ്പ് ! യാഥാര്‍ത്ഥ്യത്തിന്‍ നാളുകള്‍ തേടി !!!
മഴ... തോരാ മഴ..
ReplyDeleteകൊള്ളാം...
ആശംസകള്‍.,...
http://aswanyachu.blogspot.in/