Saturday, November 20, 2010

യാത്ര !!!!

ബന്ധങ്ങളുടെ ചുരുളഴിഞ്ഞപ്പോള്‍
ഞാന്‍ കണ്ടത് ഭീകരദൃശ്യങ്ങള്‍ !!

മുത്തുപൊഴിക്കും പാഴ്വാക്കിന്‍
വിലകളെക്കാള്‍
ഞാന്‍ നെഞ്ചിലേറ്റിയത്
സൌഹൃദത്തിന്‍
സ്നേഹാംശമായിരുന്നു !

പളുങ്കുപാത്രം പോലവ
ഉടഞ്ഞു വീണു !
ചിന്നിച്ചിതറി അതിന്‍ -
മേല്‍ നടന്നു
കാലില്‍ വൃണം മാത്രമായി

ആഴങ്ങളിലേക്ക് ചെന്നപ്പോഴും
പവിഴവും രത്നവും
ഒന്നുമേയില്ലാതെ മുറിവേല്‍പ്പിക്കുന്ന
മുള്ളുകള്‍ മാത്രം !

രാഗംമീട്ടി ശ്രുതിചേര്‍ത്ത്
ഞാന്‍ ഈണമിട്ടപ്പോള്‍
അതേറ്റു പാടി ,
തുണയായ് നിന്നവര്‍ !

കാലത്തിന്‍ ഒഴുക്കില്‍പെട്ടെപ്പോഴോ
തിന്മയിലെക്കവര്‍
യാത്രയായി !!

വാടിക്കരിഞ്ഞ ഇതളുകള്‍
മെല്ലെ ഭൂവില്‍ പതിക്കവേ
കാറ്റിന്നൊഴുക്കില്‍
ആടിതിമിര്‍ത്തൊരു
മരച്ചില്ല ചിരിച്ചു !

നാളെ നിന്‍ വിധി
ഓര്‍ത്ത മാത്രയില്‍
മണ്ണിലലിഞ്ഞു
അന്ത്യതമസ്സിന്‍ കണവും
യാത്രയായ് !!!

ബന്ധങ്ങളില്‍ ബന്ധനങ്ങളി -
ല്ലാതെ യാത്രയായ് !!!.............

തൂവാലക്കാരന്‍!!

ഏകാന്തത പേറുന്ന
വഴിവക്കിലെന്നും
കണ്മുന്നിലൊരു
വൃദ്ധനായ
തൂവാലക്കാരന്‍
പ്രത്യക്ഷനാകും .

ബഹുനിറങ്ങളുള്ള തുണിയില്‍
ചിത്രപ്പണിയുള്ള തൂവാലകള്‍
വില്‍ക്കുന്നു .

കണ്ണുകളിലെന്നും
ദുഖമെറിയുന്ന തൂവാലയെ
ഒരുദിനം നോക്കിനിന്നു .

ഒരു നേരത്തെ അന്നതിന്‍
വിലയാം തൂവാലകള്‍ ,
വിശപ്പിന്‍ കണ്ണീര്‍
മായ്ക്കുന്നതുമതില്‍ ....

പ്രകൃതി ക്രൂരവര്‍ഷത്താലതാ
തൂവാലയെ
നനയിച്ചു പോകുന്നു
ആ കണ്ണുകളെയും

ഈ ദുര്‍ഗതി കാണ്‍കെ
മനസ്സ് ശപിച്ചുപോകുന്നു
സൃഷ്ടിസംഹാരങ്ങളെ .

പുത്രഭാഗ്യത്തിന്‍
പുണ്യമോ അതിശാപമോ
തൂവാലയില്‍ തളച്ചീടുന്ന
നിന്‍ ജീവിതഹേതു ?

പേരക്കുഞ്ഞിന്റെ
കൈപിടിച്ച് നടത്താന്‍ ,
താലോലിക്കാന്‍ ,
ചുംബിയ്ക്കാന്‍ ...
ഭാഗ്യം പിറക്കാത്തവര്‍

ഒടുവിലൊരു നാള്‍
യാത്ര ചോല്ലുംനേരം
നിന്‍ തൂവാലകള്‍
വഴിവക്കിന്‍ അനാഥമായി
പ്രകൃതിതന്‍
ഭാവഭേദങ്ങളറിയാതെ
വര്‍ണ്ണങ്ങള്‍ നഷ്ടമായ്
കുപ്പത്തൊട്ടിയിലമരുന്നു !!.

Thursday, November 18, 2010

ഏകാന്തതയിലെ എന്‍റെ ചേച്ചി !!

കൊട്ടാരത്തിന്നരങ്ങിലെ
നായികയാണ്
കാരണവപുണ്യം കൊണ്ടാ
സ്നേഹമിന്നുമറിയുന്നു .

അറിയാതെ പോകുന്നോരോ
ചലനങ്ങളിലും
അറിയുന്നുണ്ടായിരുന്നു
ആ സ്നേഹം !

മരവിച്ച മനസ്സിനെ
പുതുജീവനിലേക്കു കൊണ്ട് വന്നതാ
സ്നേഹമാണ് ....

ഏകാന്തതയില്‍ ജീവിക്കാന്‍ പിറന്നപോലെ
ഇന്നുമേകാന്തതയിലമരുന്നു

കൂടെപിറക്കാതെ
പോയെന്റെ ജന്മത്തെ
ഞാന്‍ ശപിച്ചിരുന്നു..
എനിട്ടുമെനിക്കവള്‍
ഒപ്പോളായി മാറി .

അകലെ ആണെങ്കിലും എന്‍ മനസ്സില്‍
ഇച്ചേച്ചിയായി
കൂടെയുണ്ട്.

ഇന്നുമാസ്നേഹത്തെ
പുണ്യമായി കാത്തു സൂക്ഷിക്കുന്നു !!

മോചനം !!

സാഹിത്യം ചൊല്ലുന്നു
കവിതകള്‍ മുന്നിലെന്ന്
ജനം കാണാതെ തള്ളുന്നു പലതും

എന്നാല്‍ കവി ആകുവനത്രേ
ഭൂവില്‍ തിക്കുംതിരക്കും
സ്വപ്നവും....
അനുദിനം
പെറ്റു പെരുകുന്നു
കവിഹൃദയങ്ങള്‍

താന്‍ തന്നെ മഹാകവി
എന്ന് ചൊല്ലി
ഭാഷാശുദ്ധിയറിയാതെ
പോകുന്നുചിലര്‍.

സംവാദത്തിന്‍ വേദികളില്‍
പൊട്ടത്തരം വിളിച്ചോതുന്നു
മറ്റു ചിലര്‍ !!

ആശാനും വള്ളത്തോളും
വയലാറും
ഇന്നിന്‍ ദുര്‍ഗതികണ്ടു
ആത്മാക്കളെ വീണ്ടും കൊന്നിടും ,

സാഹിത്യവര്‍ത്തമാന ലോകം
വാണിഭകേന്ദ്രമത്രേ !
അതിനായി എന്തിനീ
ഭാഷയെ കൊല്ലുന്നു

അമ്മതന്‍ മലയാള ഭാഷേ
നിനക്കെന്നു മോചനം !!

കാത്തിരിപ്പ്‌ !!

സായംസന്ധ്യയില്‍
ഓളങ്ങള്‍ മെല്ലെ
തഴുകിയുണര്‍ത്തി
കുളിര്‍കാറ്റേറ്റു കരയിലിരുന്നു .

വ്യര്‍ത്ഥസ്വപ്നത്തിന്‍
പല്ലക്കിലേറിയിന്നുമാ -
ജലാശയത്തിലൊരിറ്റു-
കണ്ണീര്‍ വീഴ്ത്തി.

കാടിന്‍ നിയമങ്ങള്‍-
മാറി നാടെഴുതും
നിയമങ്ങളൊരു
ഭീകരനിശാസ്വപ്നമായ്

കാത്തിരിപ്പുകള്‍
വെറുതെയെന്നു
മനമറിയാന്‍
കാത്തിരിക്കുക
മാത്രമാണിന്നതിന്റെ
വിധി !!!!!!