Monday, December 27, 2010

വിടചൊല്ലല്‍ !!

കാലചക്രം തിരിയുമ്പോള്‍
കണ്ടുമുട്ടിയ നാളുകള്‍ വിടവാങ്ങി,
നവ്യപ്രതീക്ഷയുടെ ഉദയം
തേടിയൊരു പഥികന്‍ ഞാന്‍ !

യാത്രകളിലെവിടെയും
നിന്‍ രൂപസാദൃശ്യം ചൊല്ലാന്‍
പാകത്തിനൊന്നും കണ്ടില്ല .

യാമങ്ങളില്‍ ചെറുകുളിര്‍കാറ്റോടെ ,
പൂവിടരും സുഗന്ധത്തോടെ
നിന്നോര്‍മ്മകളിലലിയാന്‍
വിധിക്കപെട്ടവന്‍.

ഒരു വേളയെങ്കിലും നീയെന്‍
അരികത്തണയുന്നേരം
പ്രകൃതിയും എന്തിനു...
കുളിര്‍കാറ്റുപോലും നിശ്ചലമായിടും.

അന്ധമാംപ്രണയത്തിന്‍ സാക്ഷി-
യാണി പ്രകൃതിയും
മാറ്റൊലികള്‍ നിയമമെങ്കിലും
പ്രകൃതിതന്‍ നിയമത്തെ
വരിക്കുമീ സ്നേഹമെന്നും ,

പ്രതീക്ഷകളെന്‍ പ്രണയത്തെയേകിലും
ഒന്നുമെയില്ലാതെ യാത്ര ചൊല്ലീടുന്നു

എന്‍ നിശ്വാസം നിലയ്ക്കു-
മൊരുനാള്‍ നിന്‍ പ്രാണനെ
കൈവിടുമ്പോള്‍ ......

അരുതെയെന്നോതിയ
വക്കുകള്‍ക്കൊന്നുമേ
ഇനിയെന്‍ ജീവനെ അമൃതേകി
പുനര്‍ജനിപ്പിച്ചീടാന്‍
ആവില്ലൊരിക്കലും ,

ദേഹിയെന്നോ പോയ്പ്പോ,-
യൊരു ദേഹമിന്നീവിധം
അലയുന്നോര്‍മകളിലൂടെ

കതോരമെത്തിയ
ചെറു മഴതുള്ളി കിലുക്ക -
മൊടുവില്‍ യാത്ര
ചൊല്ലി പിരിഞ്ഞു നാം

വരും ജന്മമെങ്കിലും നീ
എന്നോടൊത്തുചേരു-
മെന്നു പ്രതീക്ഷകൊള്ളാന്‍
കാലമെന്‍ കൈകളിലല്ലെന്ന
സത്യമുള്‍കൊണ്ട്


യാത്രചൊല്ലട്ടെ ഞാന്‍ !!!

Saturday, November 20, 2010

യാത്ര !!!!

ബന്ധങ്ങളുടെ ചുരുളഴിഞ്ഞപ്പോള്‍
ഞാന്‍ കണ്ടത് ഭീകരദൃശ്യങ്ങള്‍ !!

മുത്തുപൊഴിക്കും പാഴ്വാക്കിന്‍
വിലകളെക്കാള്‍
ഞാന്‍ നെഞ്ചിലേറ്റിയത്
സൌഹൃദത്തിന്‍
സ്നേഹാംശമായിരുന്നു !

പളുങ്കുപാത്രം പോലവ
ഉടഞ്ഞു വീണു !
ചിന്നിച്ചിതറി അതിന്‍ -
മേല്‍ നടന്നു
കാലില്‍ വൃണം മാത്രമായി

ആഴങ്ങളിലേക്ക് ചെന്നപ്പോഴും
പവിഴവും രത്നവും
ഒന്നുമേയില്ലാതെ മുറിവേല്‍പ്പിക്കുന്ന
മുള്ളുകള്‍ മാത്രം !

രാഗംമീട്ടി ശ്രുതിചേര്‍ത്ത്
ഞാന്‍ ഈണമിട്ടപ്പോള്‍
അതേറ്റു പാടി ,
തുണയായ് നിന്നവര്‍ !

കാലത്തിന്‍ ഒഴുക്കില്‍പെട്ടെപ്പോഴോ
തിന്മയിലെക്കവര്‍
യാത്രയായി !!

വാടിക്കരിഞ്ഞ ഇതളുകള്‍
മെല്ലെ ഭൂവില്‍ പതിക്കവേ
കാറ്റിന്നൊഴുക്കില്‍
ആടിതിമിര്‍ത്തൊരു
മരച്ചില്ല ചിരിച്ചു !

നാളെ നിന്‍ വിധി
ഓര്‍ത്ത മാത്രയില്‍
മണ്ണിലലിഞ്ഞു
അന്ത്യതമസ്സിന്‍ കണവും
യാത്രയായ് !!!

ബന്ധങ്ങളില്‍ ബന്ധനങ്ങളി -
ല്ലാതെ യാത്രയായ് !!!.............

തൂവാലക്കാരന്‍!!

ഏകാന്തത പേറുന്ന
വഴിവക്കിലെന്നും
കണ്മുന്നിലൊരു
വൃദ്ധനായ
തൂവാലക്കാരന്‍
പ്രത്യക്ഷനാകും .

ബഹുനിറങ്ങളുള്ള തുണിയില്‍
ചിത്രപ്പണിയുള്ള തൂവാലകള്‍
വില്‍ക്കുന്നു .

കണ്ണുകളിലെന്നും
ദുഖമെറിയുന്ന തൂവാലയെ
ഒരുദിനം നോക്കിനിന്നു .

ഒരു നേരത്തെ അന്നതിന്‍
വിലയാം തൂവാലകള്‍ ,
വിശപ്പിന്‍ കണ്ണീര്‍
മായ്ക്കുന്നതുമതില്‍ ....

പ്രകൃതി ക്രൂരവര്‍ഷത്താലതാ
തൂവാലയെ
നനയിച്ചു പോകുന്നു
ആ കണ്ണുകളെയും

ഈ ദുര്‍ഗതി കാണ്‍കെ
മനസ്സ് ശപിച്ചുപോകുന്നു
സൃഷ്ടിസംഹാരങ്ങളെ .

പുത്രഭാഗ്യത്തിന്‍
പുണ്യമോ അതിശാപമോ
തൂവാലയില്‍ തളച്ചീടുന്ന
നിന്‍ ജീവിതഹേതു ?

പേരക്കുഞ്ഞിന്റെ
കൈപിടിച്ച് നടത്താന്‍ ,
താലോലിക്കാന്‍ ,
ചുംബിയ്ക്കാന്‍ ...
ഭാഗ്യം പിറക്കാത്തവര്‍

ഒടുവിലൊരു നാള്‍
യാത്ര ചോല്ലുംനേരം
നിന്‍ തൂവാലകള്‍
വഴിവക്കിന്‍ അനാഥമായി
പ്രകൃതിതന്‍
ഭാവഭേദങ്ങളറിയാതെ
വര്‍ണ്ണങ്ങള്‍ നഷ്ടമായ്
കുപ്പത്തൊട്ടിയിലമരുന്നു !!.

Thursday, November 18, 2010

ഏകാന്തതയിലെ എന്‍റെ ചേച്ചി !!

കൊട്ടാരത്തിന്നരങ്ങിലെ
നായികയാണ്
കാരണവപുണ്യം കൊണ്ടാ
സ്നേഹമിന്നുമറിയുന്നു .

അറിയാതെ പോകുന്നോരോ
ചലനങ്ങളിലും
അറിയുന്നുണ്ടായിരുന്നു
ആ സ്നേഹം !

മരവിച്ച മനസ്സിനെ
പുതുജീവനിലേക്കു കൊണ്ട് വന്നതാ
സ്നേഹമാണ് ....

ഏകാന്തതയില്‍ ജീവിക്കാന്‍ പിറന്നപോലെ
ഇന്നുമേകാന്തതയിലമരുന്നു

കൂടെപിറക്കാതെ
പോയെന്റെ ജന്മത്തെ
ഞാന്‍ ശപിച്ചിരുന്നു..
എനിട്ടുമെനിക്കവള്‍
ഒപ്പോളായി മാറി .

അകലെ ആണെങ്കിലും എന്‍ മനസ്സില്‍
ഇച്ചേച്ചിയായി
കൂടെയുണ്ട്.

ഇന്നുമാസ്നേഹത്തെ
പുണ്യമായി കാത്തു സൂക്ഷിക്കുന്നു !!

മോചനം !!

സാഹിത്യം ചൊല്ലുന്നു
കവിതകള്‍ മുന്നിലെന്ന്
ജനം കാണാതെ തള്ളുന്നു പലതും

എന്നാല്‍ കവി ആകുവനത്രേ
ഭൂവില്‍ തിക്കുംതിരക്കും
സ്വപ്നവും....
അനുദിനം
പെറ്റു പെരുകുന്നു
കവിഹൃദയങ്ങള്‍

താന്‍ തന്നെ മഹാകവി
എന്ന് ചൊല്ലി
ഭാഷാശുദ്ധിയറിയാതെ
പോകുന്നുചിലര്‍.

സംവാദത്തിന്‍ വേദികളില്‍
പൊട്ടത്തരം വിളിച്ചോതുന്നു
മറ്റു ചിലര്‍ !!

ആശാനും വള്ളത്തോളും
വയലാറും
ഇന്നിന്‍ ദുര്‍ഗതികണ്ടു
ആത്മാക്കളെ വീണ്ടും കൊന്നിടും ,

സാഹിത്യവര്‍ത്തമാന ലോകം
വാണിഭകേന്ദ്രമത്രേ !
അതിനായി എന്തിനീ
ഭാഷയെ കൊല്ലുന്നു

അമ്മതന്‍ മലയാള ഭാഷേ
നിനക്കെന്നു മോചനം !!

കാത്തിരിപ്പ്‌ !!

സായംസന്ധ്യയില്‍
ഓളങ്ങള്‍ മെല്ലെ
തഴുകിയുണര്‍ത്തി
കുളിര്‍കാറ്റേറ്റു കരയിലിരുന്നു .

വ്യര്‍ത്ഥസ്വപ്നത്തിന്‍
പല്ലക്കിലേറിയിന്നുമാ -
ജലാശയത്തിലൊരിറ്റു-
കണ്ണീര്‍ വീഴ്ത്തി.

കാടിന്‍ നിയമങ്ങള്‍-
മാറി നാടെഴുതും
നിയമങ്ങളൊരു
ഭീകരനിശാസ്വപ്നമായ്

കാത്തിരിപ്പുകള്‍
വെറുതെയെന്നു
മനമറിയാന്‍
കാത്തിരിക്കുക
മാത്രമാണിന്നതിന്റെ
വിധി !!!!!!

Saturday, October 30, 2010

ഇന്നിന്‍റെ ദു:ഖം !!

മാഞ്ഞുപോയതോന്നും മറവിയല്ല
ഓര്‍ത്തെടുത്തതൊന്നും ഓര്‍മയല്ല
മനസ്സെപ്പോഴോ മാറ്റൊലി -
കൊണ്ടൊരനുഭൂതിയത്രെയിന്നിവ !!

അകക്കണ്ണില്‍ സുന്ദരദൃശ്യം
നേരിന്റെ രൂപം വികൃതം
ശാന്തമായി നടന്നീടുമെങ്കിലും

ഉള്ളിലെന്നും തീവ്രവാദവിഷം !

കോലംമാറ്റുന്നതു കാലമെന്നാകിലും
കാലത്തിനിന്നതു ദുഷ്കരമത്രേ
ദുഷ്ടകോലങ്ങള്‍ മാറില്ല മാത്രമോ
നല്ലതെന്നു നിനച്ചതും മാറുന്നു
ആശ്വാസപദങ്ങള്‍ ഉപദേശിക്കു സുഖം

വേണ്ടുന്നവനെന്നും അപവാദച്ചുഴികളില്‍ .

പാരില്‍ നാരികള്‍ കേമിമാരാകുന്നു
നരനാരായണന്‍മാരും വലംവച്ചീടുമെപ്പോഴും
'നൈര്‍മല്യ'സുഖത്തിനീ വികൃതികളോക്കയും

നാലുപേരറിഞ്ഞീടണം കേമത്തം
പാരില്‍ താനാണു സര്‍വ്വമെന്നു ശാഠ്യം
ദൂതുമായിവിടെ ‌വന്നോരുമനുരാഗത്തിന്‍
ശ്രുതിയായ്‌ ചേര്‍ത്തൊരു കൃഷ്ണലീലയ്ക്കായീ
പാഴ്വേലകള്‍ !

ഇഷ്ടകാവ്യം ലോകകാവ്യം
ഇഷ്ടകവി ലോകകവി
എന്ന ശാഠ്യത്തിനൊടുവിലും
തലമറനെണ്ണ തെക്കുന്ന വിഡ്ഢികള്‍
ദുഖമാമിന്നിന്റെ കൊടുംകടല്‍ .!!

Tuesday, October 19, 2010

ഇതളറ്റ ജന്മം !!

കിളിര്‍ത്തും തളിര്‍ത്തും
ഒടുവില്‍ മൊട്ടിട്ടു പൂവായി
കാലം താലത്തിലേന്തി
ഭൂവിനേകി
സഫലീകരിച്ചപ്പോഴത്
നൈര്‍മ്മല്ല്യ ജന്മം ....

അന്നേരം മൂളിപാട്ടുമായി
പാറിയെത്തും ചെറുവണ്ടുകളും
പൂന്തേന്‍ നുകരാനായ്
ശലഭവും ...

തളിര്‍ത്തു കിളിര്‍ത്ത
നിന്‍ മേനിയടര്‍ത്തി -
യെടുക്കാനായെത്തുന്നു ചിലര്‍

അക്കലമാത്രെയും സുഗന്ധം
പരത്തിയ നിന്‍ ഇതളുകള്‍
കൊഴിയും , ഒടുവില്‍
വാടി കരിഞ്ഞു മണ്ണിലലിയും

ചിലപ്പോള്‍
ആരും കാണാതെ
മെതിയടിക്ക് കീഴിലമരും ..

ഭൂവിലെന്തേ
പഴ്ജന്മം കണക്കെ
അല്പ്പയുസ്സു നല്‍കി
പ്രകൃതിനല്‍കുമിത് ശാപമോ ?

കാലം പ്രയാണം നടത്തും
മറ്റൊരു പൂവിരിയും
സുഗന്ധം പരത്തും
സ്വപ്നങ്ങള്‍ താലോലിക്കാന്‍
തേന്‍ നുകരാന്‍
വീണ്ടുമെത്തും കാര്‍ വണ്ടുകളും
ശലഭവും ..........................!!

ജീവിതനൗക!!

കാര്‍മുകില്‍ പ്രതിഫലിച്ച
ജലായത്തിലൂടെ
യാത്ര തുടങ്ങിയെന്‍
ജീവിതനൗകയില്‍ ,

സ്വപനങ്ങള്‍ മാരിവില്ലണിഞ്ഞതു
മനസ്സില്‍ ....

ഓളങ്ങളലതല്ലും
ജലാശയത്തില്‍
മീന്‍ കുഞ്ഞുങ്ങള്‍
തുള്ളിചാടി ,

കൊക്കുകള്‍ പാറി
പറന്നു

കുഞ്ഞിളം
മീനുകള്‍ തല പോക്കുന്നു

തല്‍ക്ഷണം പാറിവന്നിടും
പറവകള്‍ ,അന്നതിനായ്
കൊത്തി പറിക്കുന്നു
പുതുനാമ്പുകളെ...

ഇന്നെരമീ കാഴ്ചകള്‍
കണ്ടെന്‍ മനമുരുകി ,
യാത്രനിര്‍ത്തി തിരികെ-
പോയെന്‍ നികുഞ്ജത്തിലേയ്ക്ക് ..

കൂടണയുമ്പോള്‍
ഒരുനേരമന്നതിനായ്
കാത്തിരിപ്പൂ പ്രിയ മക്കള്‍

ആശ്വാസത്തിന്‍ വാക്കുകളി -
ല്ലാതെ കണ്ണീര്‍പൊഴിക്കു
മെന്‍ ദുര്‍ഗതി കാണ്‍കെ....

മനമുരുകും കാഴ്ചകളെ-
ങ്കിലും യാത്ര തുടരും
നാളെയും ഈ നൗകയില്‍ !!


അന്ത്യ വിധി!!

ചെറുമഴയെന്‍
കതോരമെത്തി
നിശയില്‍ നിന്നൊരു സത്വം
നോക്കി പുഞ്ചിരിച്ചു ,

വിദൂരതയിലേക്ക്
ദേഹമുപേക്ഷിച്ചു
യാത്രയാക്കാന്‍
കാത്തു നില്‍ക്കുന്നു.

ആശിച്ചില്ലയീ യാത്ര
അതിനിടെയൊരു
കുഞ്ഞിളംകിളിയെ കാണ്‍കെ
'ഇത് നിന്‍ അന്ത്യ വിധി'യെന്നു
കൂകിവിളിച്ചതു പാറിപറന്നു.

യാത്രതുടരുംമുന്നേ
സ്നേഹംതന്നോരെന്‍
മാതാപിതാക്കളെ,
സൌഹൃതങ്ങളെ,
യാത്രപറഞ്ഞു പോകുകയാണ്.

കണ്ണുകള്‍ ഈറനണിയിച്ചു
യാത്ര ചൊല്ലാനാകാതെ
നില്ല്കുന്നുയെന്‍
പ്രിയസഖിമാത്രം.

ഒടുവില്‍

സഖിയും യാത്രചൊല്ലി
കണ്ണീരിലലിയിച്ച
സ്വപ്നങ്ങളൊക്കെയും
ഒഴുക്കീ ഭൂവില്‍.

ചെറുമഴ തിമിര്‍ത്തു ,
മഴത്തുള്ളികളെന്‍
നെറ്റിത്തടം നനയിച്ചു
നിന്‍ കണ്ണീര്‍ കണാനിനി
ഭൂവില്‍ നീമാത്രമെന്നോര്‍മ്മിപ്പിച്ചു .

ഇന്നീഭൂവിലെനിക്കിനി
ഒരിടംവേണ്ട
ചെറുമഴയിലോഴുക്കി
അന്ത്യയാത്രയ്ക്കൊരുങ്ങുന്നു. !

മരണം !!!

വാവിട്ടു കരഞ്ഞു കൊണ്ട്
ഉണ്ണി പിറന്നു ,

കാത്തുനിന്നവരെ
രസിപ്പിച്ചു കൊണ്ട്
പുതുലോകത്തിലേയ്ക്കവനെത്തി.

മുലപ്പാല്‍ മധുരമെകി
സ്നേഹനിധിയമ അമ്മ .

പിച്ചവയ്ക്കുന്നേരം
താങ്ങായി അച്ഛനും

നാവില്‍ ഹരിശ്രീ കുറിച്ച്
അറിവിലേയ്ക്ക്
നടന്നു തുടങ്ങുമ്പോള്‍
അവനറിഞ്ഞില്ല ,
നാളെയുടെ ദിനരാത്രങ്ങള്‍
കാത്തിരിക്കുന്നതോന്നും .

അക്ഷരമഭ്യസിച്ചും
സല്ലപിച്ചും
രുചി നുണഞ്ഞും

നൊമ്പരങ്ങളൊന്നും
തീണ്ടാതെ ബാല്യവും കടന്നു.

കൌമാരത്തില്‍
അല്‍പ്പാല്‍പ്പം കയ്പ്പും
നുണഞ്ഞു .
കൌമാരവും യാത്രപറഞ്ഞു
യവ്വനവുമെത്തി.

കയ്പ്പും ശോകവും
മിശ്രമായി സേവിച്ചു
ഒടുവിലെപ്പോഴോ
മാധുര്യം നുണഞ്ഞു.

ആ മാധുര്യമേറി
കയ്പ്പായി മാറി
ഉമിനീരിലൂറി
ജീവിതയാത്ര തുടര്‍ന്നു

ഒടുവില്‍
ഉമീനീര്‍ ഇറക്കാതെ
നീട്ടിയൊന്നു തുപ്പാതെ
കാലത്തിനൊത്തുനടന്നു

കാലമത്
വിഷമായി മാറ്റവേ
ദാമ്പത്യമാറിയാതെ
വര്ധക്യമറിയാതെ
മരണത്തിലെക്കവന്‍
യാത്രയായി ........!!!

Sunday, September 19, 2010

എന്‍റെ പ്രണയം !!

അറിയുന്നു ഞാന്‍
നിന്‍ സ്പര്‍ശമെന്‍
ഓരോ കണ്ണിമകള്‍
അടയുന്തോറും

കാതോര്‍ക്കുന്നു ഞാന്‍
നിന്‍ സ്വരമെന്നില്‍
വന്നണയും നിമിഷ് -
ത്തിനായ് കാതിരിക്കുമെന്‍
മനം അറിയാതെ പോയി നീ

കരയാതെ ചിരിക്കാതെ
ഇന്നുമെന്‍ മനം
ചിത്തഭ്രാമാതിലെന്ന
പോല്‍ ആകുകില്‍

ഇനിയും പൊഴിയാത്ത
എന്‍ സ്നേഹപൂക്കള്‍
കൊണ്ടൊരു പൊന്നോണ
പൂക്കളം തീര്‍ക്കുമെന്നും നിനകായ്

അറിയാതെ എന്‍
നൊമ്പരം നിന്‍
നയനം നനച്ചുവെങ്കില്‍
ആ നനവില്‍ ചുട്ടു പോള്ളുമീ
എന്‍ ഹൃദയമെന്നുമേ

നീവരും സുന്ദര
നാളില്‍ സുകൃത
പുന്ന്യതിനായ്
കാത്തിരിപ്പൂ ഞാന്‍

ഇനിയും വരികയില്ലെന്‍
ചരെയെന്നാകുകില്‍
മരണതെയെങ്കിലും
വരിക്കുമെന്‍ പ്രണയം .





ഉദരചിത്തം ...!!



നൊമ്പരമുള്ളിലൊതുക്കി
യാത്രയാകുന്നു ഞാന്‍
നിന്ദ്രയേന്താതെ
ഒരുനേരമെങ്കിലുമിത്തിരിയന്നം
വിശപ്പിന്‍ മറുമൊഴിയ്ക്കു
തേടിയല്പം വെളിച്ചത്തിനായ്‌ ...
ആരോ വലിച്ചെറിഞ്ഞ
ഭോജനമെങ്കിലുമിന്നെന്നുദരം
നിറച്ചുവെങ്കില്‍ ...,
ഒരു തുണ്ടുവസ്ത്രമീമാറു
മറചിരുന്നുവെങ്കില്‍ ...
പടിവാതില്‍ക്കല്‍
കൈനീട്ടുമ്പോള്‍
ക്ഷിപ്രകോപിയാം മേലാളന്‍
ദൂരെയാട്ടിയ
സ്വപ്നങ്ങളൊക്കെയും
തീണ്ടാപാടകലെ വിലപിച്ചു
നഷ്ടസ്വപ്നവും പേറി
യാത്രയാകുന്നു മറ്റൊരു
ദിക്കിലേക്ക് ...........

Saturday, September 18, 2010

കാലം!!

നമസ്കരിക്കും
ഞാനിന്നുമെന്നീശ്വര -
സന്നിധിയില്‍
കാലങ്ങള്‍ മാറ്റുന്ന
കോലങ്ങള്‍ക്കായിന്നു

നാമൊരേ മണ്ണില്‍ പിറന്നു
ഒരേ നിശ്വാസമുള്‍ക്കൊണ്ട്‌
പുതുജീവനായ് തുടിക്കുന്നു

ജാതി ചോദിയ്ക്കുന്നു ഭൂവില്‍
ജനിക്കും മാനുഷ്യരെല്ലാം
മാനുഷജാതി താന്‍

നിന്‍ സിരയിലൊഴുകും
രക്തവര്‍ണ്ണമാണെന്‍
സിരയിലുമൊഴുകുന്ന -
ന്നെന്നോര്‍ക്കുക

കാലമെത്ര മാഞ്ഞാലും
മായ്ചാലും നിന്‍
സിരയിലെ രക്തവര്‍ണ്ണം
മായില്ലോരിയ്ക്കലും

എന്‍ നാവീ ഭൂവിനെ -
കുറിച്ചെന്തു ചൊന്നാലും
തീവ്രവാദമെന്നു -
മുദ്രകുത്തുന്നു ലോകം

ദുര്‍ഗതിയെന്തേ ഭൂവില്‍
ഒരു കൂട്ടത്തിനായോ ?

ഈ ദുര്‍ഗതി
കാണുവാനാകാത്ത
പ്രിയ പുത്രനെയും
കൊല്ലുക പോംവഴി

നാളെയെന്നോടവന്‍
ചോദിയ്ക്കു ,മെന്തിനീ -
ഭൂവില്‍ വര്‍ണ്ണങ്ങള്‍മാറുന്നു

ഈക്കലമാത്രെയും ഭൂവില്‍
മാനുഷ്യര്‍ കാലനെക്കാള്‍
വിഷം ചീറ്റുന്നു,വിന്നും...

യാത്ര ചോദിയ്ക്കുന്നേരം
രക്തബന്ധവും നിന്നില്ല ആറടിമണ്ണ് തന്‍
മാനുഷാ നിന്നീ സുകൃതവും!!

Tuesday, August 17, 2010

ആര് !!















നന്മമരത്തിന്‍ ചില്ലയില്‍
ബാല്യനാളിലൂഞ്ഞാലാടിയതും
കുയിലിനു മറുവാക്കുചൊല്ലിയതും
പ്രാവിന്‍ കുറുകലുമിന്നോര്മ്മയില്‍
മായാതെ നില്‍ക്കുന്നു ...

നിദ്രയില്ലാനിശയില്‍
നിന്‍ മരച്ചില്ലയിലൂടൊഴുകും
സ്വപ്നവര്‍ണ്ണങ്ങള്‍
ചാലിച്ചയെന്‍ കണ്കളെയി-
ന്നെന്തു പറഞ്ഞാശ്വസിപ്പിയ്ക്കും ?

താപശമനത്തിനായി
വന്നെത്തും കിളികള്‍
ആര്‍ത്തുല്ലസിചീടും ചില്ലകയി -
ലിന്നേതോ വിപണന
സാമഗ്രി തീര്‍ക്കുന്നു

നന്മ മരത്തിന്‍
ദുര്‍വിധിയോര്‍ത്താല്‍
പ്രകൃതി തന്‍ ശാപം
പേറാനീഭൂവില്‍ ആരിന്നു ..........

Wednesday, August 4, 2010

വിഫലജന്മം!!

ഇന്നെന്‍ കിനാക്കള്‍
പ്രണയമാധുര്യം വെടിഞ്ഞു
മരണതിന്‍ കൂടേറി

ഇതള്‍ പൊഴിയും
പൂവുപോലെ മാനസം
ശ്യൂന്യം ,

ഉള്‍കാഴ്ചകളിലേഴു
നിറങ്ങള്‍ മങ്ങി
സുന്ദരസ്വപനങ്ങളും ...

ഇനിയൊരു ജന്മം
തരിക,യെന്‍
സ്വപ്‌നങ്ങള്‍
സഫലമാകാന്‍

പൂവിന്‍ സുഗന്ധ,
സൌന്ദര്യങ്ങള്‍
കാത്തുസൂക്ഷിക്കാന്‍

മാരിവില്ലിന്‍ നിറം
മായാതെ
മയില്‍പീലി തുണ്ടുകള്‍
വാടാതെ വയ്ക്കാന്‍ ...

വിഫലമീ ജന്മം ....

Friday, July 23, 2010

മൌനം!!

ഇന്നലെ നീയെന്നില്‍
മൌനമായി വന്നു
അറിഞ്ഞിരുന്നില്ലയാ
വിഷാദരൂപം

ആ മൌനം
വേദനാസ്ത്രമായെന്‍
മനത്തെ നൊമ്പരപ്പെടുത്തി

മൌനരാഗത്തിന്‍
നൊമ്പരത്തിലാ
വിഷാദത്തെ
തിരിച്ചറിഞ്ഞു

കാണാമറയത്തൊളിക്കുന്ന
ചന്ദ്രനെ പോലെ
വിഷാദത്തെ
നീ മറച്ചു വച്ചു ,

ചാറ്റല്‍ മഴയുടെ
മൌനത്തിലും
ഇളം തെന്നലിന്റെ
കുളിരിലും നീയുണ്ടായിരുന്നു ,

എനിട്ടുമെന്തെ സഖീയൊന്നും
മിണ്ടാതെയകന്നു
കാണാമറയത്തെന്തെ നീയോടി
യൊളിച്ചിട്ടെന്നെ പിരിഞ്ഞു

ഇന്നീ മൌനത്തില്‍
വേര്‍പിരിയുന്നു നാം
മറ്റൊരു ജന്മത്തില്‍
സുന്ദര രാഗമായി
ഒന്നിച്ചിടാം ,,,,,,,,,,,,


Thursday, July 8, 2010

വര്‍ണ്ണനിലാവ് !!

നിലാവേ നീയെന്‍ മനസ്സിന്‍ മാരിവില്ലെയ്ത
തേന്‍പ്രവാഹമാകുന്നുവോ?

നീ ചുംബിച്ച
സുന്ദരനിശതന്‍
യാമത്തില്‍
മയങ്ങുന്നു ഞാന്‍ !

നിന്‍ വര്‍ണ്ണവും
സുഗന്ധമേകും
ചെറുതെന്നലു -
മുണര്‍ത്തുമെന്നോര്‍മ്മകള്‍ ,

നഷ്ടസ്വപ്‌നങ്ങള്‍തന്‍ യാത്ര -
യിലറിയാതെയെന്‍-
മനംനൊന്തു

മായാതെന്നുമീ
നിലാവിന്‍ സൌന്ദര്യ -
മെന്‍മനം
നിറഞ്ഞുവെങ്കില്‍ !

ദേഹിയുപേക്ഷിച്ചൊരു
ദേഹം കണക്കെ
നീയെന്‍ നിദ്രയിലേയ്ക്കു -
തിര്‍ന്നു ..............!!

Monday, July 5, 2010

ഭാരതസ്ത്രീകള്‍ തന്‍ വൈരുദ്ധ്യശുദ്ധി

ഭാരതസ്ത്രീകള്‍ തന്‍
ഭാവ ശുദ്ധിയെന്നു-
കേള്‍ക്കുവിന്‍
കോള്‍മയിര്‍ കൊള്ളുമീ
വാക്കിന്‍ വിലയെന്തിന്നു!

അക്ഷരം ചൊല്ലും
സുന്ദരം നാവിന്നു
വില്‍ക്കടം ചൊല്ലുന്നോരോ
ദിക്കിലും !

അഴകാര്‍ന്ന മൂര്ദ്ധജം
കൊതുമ്പു കണക്കെ
കുത്തിയമരുന്നു
പുത്തന്‍ ശൈലിയില്‍ !

ചന്ദനകുറി തൊടും
നെറ്റിതടമിന്നു
നിദ്രയതില്ലാത്ത
നിശാഗന്ധിയായി...

ഒരുനാള്‍ ഗൃഹത്തിന്നൈശ്വര്യമായി ...
ഇന്നീയൈശ്വര്യ-
മെള്ളോളമില്ല ഭൂവില്‍

നൊന്തുപ്രസവിച്ചൊരു
പിഞ്ചു കുഞ്ഞിനെ -
ത്താലോലമാട്ടാന്‍
മറ്റൊരു നാരി....

കാഴ്ച മാഞ്ഞൊരീ
ലോകമത്രെയും
ചുറ്റിനടക്കും താനെന്ന
ഭാവമീനാരികളത്രെയും

മാറ്റത്തിന്‍ കോലം
മാറിയെന്ന്നാലും
പായും നരന്മാരിന്നു -
മോരോ ദിക്കിലും !

കൊഞ്ചിക്കുഴയലും
മൃദുസ്വരമൊഴിയു
മിന്നിന്റെ ഭാവ -
വിശുദ്ധിയായി മാറി !

അമ്മതന്‍ പുണ്യം
മാറില്ലൊരിക്കലും
ഭൂവില്‍ സ്ഥിരം
ഭാരത സ്ത്രീകള്‍ തന്‍
ഭാവ ശുദ്ധി !!!

Saturday, July 3, 2010

സന്ധ്യനേരം

ജപിയ്ക്കും നാമവും
കൊളുത്തും ദീപവും
മനസ്സിന്‍ നേര്‍ത്ത
പ്രകാശവിശുദ്ധിയും ..

നിന്‍ നാവിന്‍ തുമ്പില്‍
വിടര്‍ന്ന നാമത്തി-
ന്നിലയനക്കമില്ലാതെ
കേള്‍പ്പുയീ പ്രകൃതിയും

അന്നേരം സൂര്യന്‍
മായുന്നു
ചന്ദ്രകിരണമുയരുന്നു
നാമതിന്‍ ശ്രുതിയില്‍

തുളസിത്തറയിലെ
ദീപമിന്നും -
കേടാ വിളക്കായ്
മാറിയെന്‍ മനസില്‍

അറിഞ്ഞിരുന്നീല
സ്വപ്നത്തിന്‍
മായ കഴ്ച്ചയെന്നു
മായുന്നില്ല
മനസ്സിന്‍ കോണില്‍ നിന്ന്

ഈ ദീപ നാളമായ്
എന്നീ പടിക്കല്‍
നീ എന്‍ വെളിച്ചമായ്
വരും സഖി ...................

Wednesday, June 30, 2010

ഞാനനാഥന്‍

ഞാനനാഥന്‍
ഇന്നിന്റെ നോവും
മനസിന്‍ നൊമ്പരവും
പേറി നടക്കുമനാഥന്‍

യാചനാമുഖവു-
മേന്തി നില്‍പ്പു ഞാനീ -
ഭൂവില്‍ .......

വഴിവക്കിലൊരു
മുഖം കണ്ണിമകള്‍
കൊണ്ടെന്നെ
നോക്കിയിരുന്നു
ഒരു നാളാ-
കണ്ണിമകളും
കാണാമറയത്തോടിയൊളിച്ചു

ആരും കാണാതെ
കേള്‍ക്കാതെ പോയി
എന്നിലെ നൊമ്പരം
ഏകനായെന്നും
നിശബ്ദനായി ......

അനാഥനൊമ്പരവുമായി
ജീവിപ്പു ഞാന്‍
പുതു ജീവനായി

Monday, June 28, 2010

എന്‍റെ യാത്ര !!

ചെറുമഴ
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍

ഇരുള്‍ മുറിയില്
‍പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ ‍നിഴല്‍

വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്

മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
‍മാധുര്യവും ....

ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു

ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും

മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍

Tuesday, June 8, 2010

നിന്‍ സ്വരം

നിന്‍ സ്വരം കാതില്‍ പതിച്ചീടവേ
മന്ത്രനാദത്തിലെന്‍ മനമിന്നുണര്‍ന്നു
വരികയാണിന്നെന്റെയരികില്‍ നീ-
യെന്നതെന്‍മനതാരില്‍ വന്നതു ചൊല്ലി

നിന്‍ സ്വരമന്ത്രമെന്‍ കാതില്‍ പതിക്കയാല്‍
എന്‍ സ്വപ്നലോകമുണര്‍ന്നു
നാദത്തിന്റെ സപ്തസ്വരം പോലെ
നിന്‍ സ്വരമെന്നില്‍ അലയടിച്ചു

ഞാന്‍ നിദ്രവിട്ടുണര്‍ന്നീടവേ രാത്രിതന്‍
മാറാപ്പു കീറി, പ്രഭാതമായി
നന്മതന്‍ നേര്‍മ്മയാംസ്പര്‍ശനത്താല്‍സ്നേഹ-
മെന്നിലേയ്ക്കിന്നു തിരിച്ചുവന്നൂ.

ബാല്യം

ശബളമാം ബാല്യത്തിന്‍ മധുരമാം നാളുകള്‍
ഒരു മോഹസ്വപ്നമായുണരുന്നെന്നില്‍
പിച്ച വെയ്ക്കും പദം തെറ്റി ഞാന്‍ വീണതും
അച്ഛന്റെ കൈകളെന്‍ താങ്ങായി വന്നതും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും പിന്നെ
അമ്മ തന്‍ താരാട്ടിന്‍ താരള്യവും
ഓര്‍മ്മയില്‍ ഓടിക്കളിച്ചിടുന്നൂ
ഓളത്തില്‍ നീന്തിത്തുടിച്ചിടുന്നൂ
പോയൊരാ ബാല്യത്തിലോടിക്കളിക്കുവാന്‍
ചാടിത്തിമിര്‍ക്കുവാന്‍ വെമ്പിടുന്നൂ
എന്നുമെന്‍ ബാല്യം പിരിയാതിരുന്നെങ്കില്‍
എന്നോര്‍ത്തു നൊമ്പരം വിങ്ങിടുമ്പോള്‍
ഞാന്‍ കൊതിച്ചീടുന്നു,ബാല്യത്തിലേയ്ക്കൊന്നു
പോകുവാനാടിത്തിമിര്‍ക്കുവാനും
ഞാനറിഞ്ഞീടുന്നു ബാല്യകാലസ്‌മൃതി-
യ്ക്കൊപ്പമായ് മറ്റൊന്നുമില്ല ഭൂവില്‍ ‍.

ഒരു നാള്‍ വരും

ഇഷ്ട്ടമാനെന്നു ഞാന്‍ പറയും നേരം
നിന്‍ കവിളില്‍ വിടര്‍ന്ന പുഞ്ചിരിയും
അന്നേരം നിന്‍ നയനതിന്‍
ശോഭയും ഇന്നും ഞാന്‍ അറിയുന്നു സഖി

തിരക്കുകള്‍ക്കിടയിലെ വീചികളില്‍
അന്ന് നാം ആദ്യം കണ്ടതും
ഒന്നൊന്നായി ഓരോന്നും പറഞ്ഞതും
ഓര്‍ക്കുന്നു ഞാന്‍ ഇന്നുമാം നാളുകള്‍

ആരും അറിയാതെ ആരോരും കേള്‍ക്കാതെ
നമ്മള്‍ സല്ലപിച്ച ഓരോ നിമിഷവും
പിറന്നാള്‍ ദിനം ഉറക്കമൊഴിഞ്ഞ്
നിനക്കായ്‌ പ്രാര്‍ത്ഥിച്ചതും
ഓര്‍ക്കുന്നു സഖി ഞാന്‍ ഇന്നും

ഒടുവില്‍ നീ വിടപറഞ്ഞകലുംനേരം
അരുതേ എന്നുപറയാതെ മൌനമായി
കണ്ണുനീര്‍ പൊഴിക്കാതെ നയനങ്ങള്‍
എന്നോട് തന്നെ മന്ത്രിച്ചു ....തിരികെ വരും

ഒരു നാള്‍ എന്നരികിലേക്ക്............

Friday, April 23, 2010

എന്‍റെ പ്രണയം

പിരിഞ്ഞു പോയ എന്‍ നഷ്ടവസന്തമേ
നിന്‍ ഓര്‍മകളില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു
ആരും അറിയാതെ ആരോടും മിണ്ടാതെ
എന്‍ നൊമ്പരം ഞാന്‍ ഉള്ളിലൊതുക്കി

നിന്‍ സ്വരമോന്നു കേള്‍ക്കാനായി കാതോര്‍ത്തു
നിന്‍ മുഖമൊന്നു കാണാനായി ആഗ്രഹിച്ചു
എന്‍ ഉള്ളിലെ സ്നേഹപത്രം നിന്നില്‍
നില്‍ക്കുമ്പോള്‍ എന്തെ നീ അറിഞ്ജീല
എന്റെ സ്നേഹത്തെ , എന്റെ പ്രണയത്തെ

അഴകാര്‍ന്ന നിന്‍ മുടിയും
ചെമ്പകം മണക്കുന്ന നിന്‍ ഗന്ധവും
അറിയാതെ ഇന്നുമെന്നില്‍ ഉള്ളില്‍ നിറയുന്നു
നിന്‍ ഗാനമാത്രയില്‍ ഉറങ്ങിയ
ഞാനിന്നു ഉറക്കം വെടിഞ്ഞ ഒരു നിലപക്ഷിയായി മാറി ..............

Tuesday, April 20, 2010

കൊമ്പാടിക്കല്‍ തമ്പുരാന്‍

കൊമ്പാടിക്കല്‍ വാഴും അഞ്ചു തമ്പുരാന്മാര്‍
പഞ്ച ഭൂതങ്ങള്‍ വാഴും എന്‍ പൊന്നമ്പലത്തില്‍
വിശ്വരൂപമാം തേജോ ഭാവം
നിത്യവും വന്ദിച്ചു പോകുന്നു ഞങ്ങള്‍

നിന്‍ കാല്‍ക്കല്‍ അര്‍പ്പിച്ചു എന്നുടെ സങ്കടങ്ങള്‍
നിത്യവും ഭജിച്ചു നിന്‍ നാമം നാവില്‍
നിന്‍ രൂപം മനസ്സില്‍ നിറയുമ്പോള്‍
എല്ലാ ദുഖവും മാറുന്നു നാളിതുവരെ

കരിങ്കാളിക്ക് പട്ടും നിവേദ്യവും
ആയില്യം നാളില്‍ നഗത്താന്‍മാര്‍ക്കും
വിഖ്നങ്ങള്‍ മാറ്റുന്ന വിഖ്നെശ്വരന്
ചന്ദനതാല്‍ അഭിഷേകവും
നാളിതുവരെ നേദിച്ചു ഞാന്‍

ഭാവാന്‍ നിന്‍ രൂപം മാറില്ല ഒരിക്കലും !

Sunday, March 28, 2010

നിലാവെളിച്ചം

നീലരാവിലെ നിലാവെളിച്ചം പോലെ
മാരിവില്ലിന്റെനേര്‍ത്ത രശ്മികള്‍ പോലെ
അവളെന്‍റെ ജീവിതത്തിലെ വെളിച്ചമായിരുന്നു
രാത്രിപോലും മാറി നില്‍ക്കുന്ന നിലാ വേളിച്ചം

നീലകുറിഞ്ഞികള്‍ പൂക്കും പോലെ
ആ നിലാ വെളിച്ചം എന്നില്‍ ശോഭിച്ചു
ആ നീല ശോഭയില്‍ പുതു ജീവന്‍ നാംബെടുത്തു
എന്‍ മനം ആഹ്ലാദം കൊണ്ട് നിറഞ്ഞു .

ആ നേര്‍ത്ത നിശ ഓടി ഓളിച്ചപ്പോള്‍
ആ നിലാ വെളിച്ചവും മാഞ്ഞു
വീണ്ടും ഞാന്‍ ഏകനായി
നില വെളിച്ചത്തിന്റെ കാത്തിരിപ്പുമായി .........










Saturday, March 20, 2010

കേരം-കേരളം

കേരങ്ങള്‍ തിങ്ങും കേരനാട്ടില്‍
കുരുത്തോല പോലുള്ള മാനസങ്ങള്‍
കണികണ്ടുണരാന്‍ കണികൊന്നയും
കാതോര്‍ത്തുണരാന്‍ കൊയ്ത്തുപാട്ടും.
അമ്മിഞ്ഞപാലിനു ത്രസിക്കുന്ന കുരുന്നും
വയറുവിശന്നു കരയുന്ന കുഞ്ഞും .
ചെറു ഓളങ്ങള്‍ തല്ലുന്ന കായല്‍ പറ്റവും
ഓളത്തില്‍ ഒഴുകുന്ന ചെറു വഞ്ചികളും .

നിര്‍ത്താതെ പായുന്ന ഭീമന്‍ ബസുകള്‍-
ക്കിടയില്‍ ചിരിക്കുന്ന പുഞ്ചിരികളും
സന്ധ്യാനേരം കേള്‍ക്കുന്നു നാമജപവും
അന്നേരം ചിലര്‍ പാടുന്നു ഭരണി പാട്ടും
കസവ് ഞൊറിയുടുത്ത സുന്ദരിയും
മീശ പിരിക്കുന്ന സുന്ദരനും
അങ്ങനെ ഇങ്ങനെ മാലോകര്‍ക്കെല്ലാം
ഇത്തിരി ഒത്തിരി ആശകളും

കേരങ്ങള്‍ തിങ്ങുന്ന കേര നാട്ടില്‍
ഇന്നേരം കേരമെന്തെന്നു ചോദിചീടും
കാലം മാറുന്ന കാലത്തെ വെല്ലാന്‍
മറ്റൊരു രാമന്‍ വരുമെന്ന് സാരം !!